17 കേസുകളില്‍ പ്രതിയായ ഒരു കര്‍ദിനാളിനെ നീക്കം ചെയ്യാത്ത സഭയില്‍ ബലാത്സംഗ ആരോപണത്തിന് വിധേയനായ ബിഷപ്പിനെ നീക്കം ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ലൈംഗിക കുറ്റാരോപണങ്ങളിലുള്‍പ്പെട്ടവരെ സഭ വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ബിഷപ്പിന്റെ രാജി
ജനുവരി പതിനാലിനാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാവുന്നത്. ഫ്രാങ്കോ മുളക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കുറ്റാരോപിതനെ വെറുതെ വിടുന്നതെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു
'വിക്ടിം പ്രൊട്ടക്ഷന്‍ ആക്ടുളളതുകൊണ്ടാണ് ഇരയായ കന്യാസ്ത്രീക്ക് കുറുവിലങ്ങാട് മഠത്തില്‍ താമസിക്കാന്‍ സാധിക്കുന്നത്. സെഷന്‍സ് കോടതി വിധി വന്നു എന്നുകരുതി കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് സ്ഥലം മാറ്റാനോ മറ്റ് നടപടികള്‍ എടുക്കാനോ പാടില്ല
കേസില്‍ പ്രതിയെ വെറുതെ വിടുന്നതിലേക്ക് എത്തിച്ചത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് എന്ന് പറയുകയാണ് ഹരി മോഹന്‍. ഇരയുടെ മൊഴികളിലെ വൈരുദ്യം പോലും പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നതടക്കമുളള കാര്യങ്ങള്‍ അക്കമിട്ട് വിവരിക്കുകയാണ് ഹരി മോഹന്‍.
കേരളത്തിലെ സ്ത്രീകൾ ഫ്രാങ്കോയുടെ പീഡനങ്ങളേററ് മുറിവേററ ശരീരവും മനസ്സുമായി ഇന്നും പോരാട്ടത്തിൻെറ വഴിയിൽ ഉറച്ചുനില്ക്കുന്ന ആ കന്യാസ്ത്രീയോടും അവരെ പിന്തണയ്ക്കുന്ന മററു കന്യാസ്ത്രീ സഹോദരിമാരോടും ഒപ്പമാണ്-
എന്നാൽ ട്രയലിൽ ശിക്ഷിക്കപ്പെട്ട കേസുകളിൽ ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കുന്നത്, അത്ര അസാധാരണവുമല്ലെന്നും ഷാഹിന പറഞ്ഞു. ഫ്രാങ്കോ പീഡനക്കേസില്‍ അപ്പീല്‍ പോകുന്നവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ടെന്നും ഡിഫൻസ് ലോയറെ പോലും കടത്തിവെട്ടുന്ന തരത്തിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ എന്നത് നിസാരമായി കാണരുതെന്നും ഷാഹിന കൂട്ടിച്ചേര്‍ത്തു.
പാവം ഫ്രാങ്കോ മുളക്കലിനെ പീഡിപ്പിച്ചതിന് കന്യാസ്ത്രീക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്‍കുന്നു. ഈ വിധി അനീതിയാണ്. നാളെ ഇത്തരം സാഹചര്യങ്ങളില്‍ പരാതിയുമായി ആരും വരാത്ത സാഹചര്യമുണ്ടാക്കുന്ന വിധി- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഞങ്ങള്‍ ഇതുവരെയും, ഇവിടുന്നങ്ങോട്ടും സുരക്ഷിതരല്ല. മഠത്തില്‍ പുറത്തുപറയാന്‍ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ കാശും സ്വാധീനവുമുള്ളയാളാണ്. കാശും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാന്‍ സാധിക്കും. അത്തരത്തിലൊരു കലമാണിത്. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചില്ല. സ്വാധീനത്തിന്റെ ബലത്തിലാണ് ഇക്കണ്ട കാര്യങ്ങളെല്ലാം സംഭവിച്ചത് എന്നും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു.
ഇത്തരമൊരു വിധി കോടതിയില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തെളിവുകള്‍ കൊണ്ടും സാഹചര്യംകൊണ്ടും കുറ്റക്കാരനെന്ന് വിശ്വസിച്ച വ്യക്തിയെ ഒരു നിമിഷം കൊണ്ട് കുറ്റക്കാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയത്. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.
'തികച്ചും വിവേചനപരമായ സമീപനമാണ് പീഡനത്തിനിരയായ കന്യാസ്ത്രീയോടും അവരെ പിന്തുണച്ച അഞ്ച് സഹപ്രവര്‍ത്തകരോടും മഠത്തിലുളളവര്‍ പെരുമാറുന്നത്. മഠത്തിലുളളവര്‍ ഇവരോട് സംസാരിക്കാറില്ല